കോഴിക്കോട്: വടകര നഗരസഭാ പരിധിയിലും ചോറോട്, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തുകളിലും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കി. 15.3 ശതമാനമാണ് വടകരയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. നഗരസഭാ പരിധിക്കുള്ളിൽ നടക്കുന്ന നിർമാണ, തൊഴിലുറപ്പ് പ്രവൃത്തികളും നിർത്തിവെക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. വടകര ടൗണിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് പരിശോധന ശക്‌തമാക്കി.
നഗരസഭയിലെ മൂന്ന് വാർഡുകളിൽ ഡെൽറ്റ വകഭേദത്തിനോട് സാമ്യമുള്ള വൈറസ് സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്‌ഥാനത്തിലാണ് ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഇന്നലെ രണ്ടിടങ്ങളിൽ കോവിഡ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 101 പേരെയാണ് പരിശോധിച്ചത്, ഇവരുടെ ഫലം ഇന്ന് ലഭിക്കും. വടകര ടൗൺഹാളിൽ ബുധനാഴ്‌ച നടത്തിയ പരിശോധനാ ഫലത്തിൽ 51 പേരെ പരിശോധിച്ചതിൽ 17 പേർക്ക് കോവിഡ് പോസിറ്റിവ് സ്‌ഥിരീകരിച്ചു.
അതേസമയം, ഡെൽറ്റ വകഭേദ കേസുകളിൽ ആശങ്ക വേണ്ടെന്നും, അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. ഏതാനും കുറച്ച് ദിവസങ്ങളിലായി വാടകര നഗരസഭ സി കാറ്റഗറിയിൽ ആയിരുന്നു.
Read Also: കോവിഡ് ആശങ്ക ഒഴിയാതെ ലോകം; ബ്രസീലിൽ രോഗബാധ ഉയരുന്നു