ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന വില വര്‍ധനയില്‍ മുന്‍ യുപിഎ സര്‍ക്കാരിനുമേൽ പഴിചാരി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. യുപിഎ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോൾ ഇന്ധന ബോണ്ടിന്റെ പുറത്ത് കോടിക്കണക്കിന് രൂപ കുടിശിക വരുത്തിയിരുന്നു എന്നും ഈ ബാധ്യതയെല്ലാം പിന്നീട് വന്ന സര്‍ക്കാരിന്റെ തലയിലായെന്നും പെട്രോളിയം മന്ത്രി പറഞ്ഞു.
ഇപ്പോള്‍ കുടിശികയും അതിന്റെ പലിശയും ഈ സര്‍ക്കാരാണ് അടയ്‌ക്കുന്നത്. കൂടാതെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയില്‍ വില ഉയരുന്നതും വില വര്‍ധനവിന് കാരണമാണ്. അതേസമയം ഇന്ധനവിലയിൽ ഈടാക്കുന്ന നികുതി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികള്‍ക്കാണ് ചെലവഴിക്കുന്നത്. ഇതില്‍ ഒന്നും ഒളിച്ചു വെക്കാനില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
Read also: ജംബോ കമ്മറ്റി വേണ്ട; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ ധാരണ