ചണ്ഡീഗഢ്: ജനുവരി 26നകം കാര്‍ഷിക നിയമങ്ങൾ പിന്‍വലിച്ചില്ലെങ്കില്‍ നിയമസഭാംഗത്വം രാജിവെക്കുമെന്ന് ഹരിയാന നിയമസഭാംഗവും ഐഎന്‍എല്‍ഡി എംഎല്‍എയുമായ അഭയ് സിംഗ് ചൗതാല. ഇതുസംബന്ധിച്ച് സ്‌പീക്കർക്ക് കത്ത് നല്‍കിയതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം 47ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ചൗതാലയുടെ പ്രഖ്യാപനം.
” ജനുവരി 26നകം കാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിക്കുന്നില്ലെങ്കിൽ, ഈ കത്ത് സംസ്‌ഥാന നിയമസഭയിൽ നിന്നുള്ള എന്റെ രാജി ആയി കണക്കാക്കണം,”- അദ്ദേഹം പറഞ്ഞു. ദേശീയ തലസ്‌ഥാനത്തും പരിസരത്തും മോശം കാലാവസ്‌ഥയെ തുടർന്ന് ഇതുവരെ 60ഓളം കർഷകർ മരിച്ചുവെന്നും ചൗതാല ചൂണ്ടിക്കാട്ടി.
मुझे कुर्सी नहीं मेरे देश का किसान खुशहाल चाहिए। सरकार द्वारा लागू इन काले कानूनों के खिलाफ मेने अपना इस्तीफा अपने विधानसभा क्षेत्र की जनता के बीच हस्ताक्षर कर किसानों को सौंपने का फैंसला लिया है।
उम्मीद करता हूँ देश का हर किसान पुत्र राजनीति से ऊपर उठकर किसानों के साथ आएगा || pic.twitter.com/i3T533CLyV— Abhay Singh Chautala (@AbhaySChautala) January 11, 2021
കേന്ദ്ര സര്‍ക്കാരിന്റെ കരിനിയമങ്ങളാണ് കാര്‍ഷിക നിയമങ്ങളെന്നും തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും സ്‌പീക്കർക്ക് നൽകിയ കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാനില്ലെന്നും നിയമം പിന്‍ലിച്ചില്ലെങ്കില്‍ ഈ കത്ത് രാജിക്കത്തായി കാണണമെന്നും ചൗതാല കത്തില്‍ പറഞ്ഞു.
Also Read: പക്ഷിപ്പനി ഉത്തരാഖണ്ഡിലും; ഇതുവരെ സ്‌ഥിരീകരിച്ചത് 10 സംസ്‌ഥാനങ്ങളില്‍