കുവൈറ്റ് : ഇന്ത്യയിൽ നിർമ്മിച്ച കോവിഡ് വാക്‌സിൻ കുവൈറ്റിൽ എത്തിച്ചു. ഇന്ത്യയിലെ പൂനെ സിറം ഇൻസ്‌റ്റിറ്റ്യൂട്ട് നിർമ്മിച്ച ആസ്ട്രസെനക്ക കോവിഡ് വാക്‌സിനാണ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ് സർവകലാശാലയുടെ നേതൃത്വത്തിൽ വികസിപ്പിച്ച ആസ്ട്രസെനക്ക വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു.
തിങ്കളാഴ്‌ച പുലർച്ചയോടെയാണ് ആസ്ട്രസെനക്ക വാക്‌സിന്റെ രണ്ട് ലക്ഷം ഡോസ് കുവൈറ്റിൽ എത്തിച്ചത്. ഓക്‌സ്‌ഫഡ്-ആസ്ട്രസെനക്ക വാക്‌സിന് ജിസിസി ആരോഗ്യ കൗണ്‍സില്‍, യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി, യുകെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്‌ട്സ് റെഗുലേറ്ററി ഏജന്‍സി, സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത് ഫൈസർ-ബയോഎൻടെക് കോവിഡ് വാക്‌സിനാണ്. ആദ്യ ബാച്ചായി രണ്ട് ഘട്ടങ്ങളിൽ ഈ വാക്‌സിനുകൾ രാജ്യത്ത് എത്തിച്ചിരുന്നു. ഇപ്പോൾ ആസ്ട്രസെനക്ക വാക്‌സിന് കൂടി അംഗീകാരം നൽകി രാജ്യത്ത് എത്തിച്ചതോടെ കോവിഡ് വാക്‌സിനേഷൻ കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ഏപ്രിലോട് കൂടി 30 ലക്ഷം ഡോസ് ആസ്ട്രസെനക്ക വാക്‌സിന് രാജ്യത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
Read also : സൗദിയിലേക്ക് യാത്രാ നിരോധനം; ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്ക് ബാധകം