രാജ്യത്ത് 24 മണിക്കൂറിൽ 45,951 കോവിഡ് കേസുകൾ; രോഗബാധിതരിൽ ഏറെപ്പേരും കേരളത്തിൽ

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 45,951 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതിൽ ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ നിന്നാണ്. 40,000ന് താഴെ എത്തിയ പ്രതിദിന രോഗബാധയാണ് കഴിഞ്ഞ 24 മണിക്കൂറിൽ വീണ്ടും ഉയർന്നത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന 817 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരിൽ ഏറെപ്പേരും കേരളത്തിലാണ്. 45,951 കോവിഡ് കേസുകളിൽ 13,550 പേരും കേരളത്തിൽ നിന്നാണ്. ഇത് വലിയ ആശങ്കയാണ് സംസ്‌ഥാനത്ത് സൃഷ്‌ടിക്കുന്നത്‌. മറ്റ് സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കോവിഡ് വ്യാപനം ഉയർന്ന് തന്നെ തുടരുകയാണ്.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 3,98,454 ആയി ഉയർന്നു. കൂടാതെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,03,62,848 ആണ്. ഇവരിൽ 2,94,27,330 ആളുകളും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 5,37,064 ആണ്.

കോവിഡ് മുക്‌തരുടെ എണ്ണത്തിൽ പ്രതിദിനം ഉയർച്ച ഉണ്ടാകുന്നത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 96.92 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ മഹാരാഷ്‌ട്രയിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളും 10,000ൽ താഴെയാണ്. 8,085 ആളുകൾക്കാണ് മഹാരാഷ്‌ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധ ഉണ്ടായത്. നിലവിൽ കേരളം, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ് പ്രതിദിന രോഗബാധ ഉയർന്ന് തന്നെ തുടരുന്നത്.

Read also : പുതിയ സംസ്‌ഥാന പോലീസ് മേധാവിയെ ഇന്ന് അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE