കോഴിക്കോട് : കോവിഡ് ആശുപത്രി തുടങ്ങി 3 മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ആരോഗ്യവകുപ്പിന് വൻ വീഴ്ച. ഇതുവരെയും ഇവിടെ തീവ്രപരിചരണ വിഭാഗം പ്രവർത്തന ക്ഷമമാകാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ആശുപത്രിയിലെ ഓക്സിജൻ പ്ളാന്റിന് റഗുലേറ്റർ ഇല്ലാത്തതാണ് ഇവിടെ തീവ്ര പരിചരണ വിഭാഗം സജ്ജീകരിക്കുന്നതിന് പ്രധാന തടസം. കൂടാതെ ആവശ്യപ്പെട്ട വെന്റിലേറ്ററുകൾ എത്താത്തതും, ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും തടസമാകുന്നുണ്ട്.
സംസ്ഥാനത്ത് നിലവിൽ പതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകൾ. ഈ സാഹചര്യത്തിൽ ഐസിയു ഇല്ലാതെ മെഡിക്കൽ കോളേജിലെ കോവിഡ് ആശുപത്രി പ്രവർത്തിക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.
Read also : കോവിഡ്; കച്ചവടം ഉപേക്ഷിച്ച് വ്യാപാരികൾ, ജില്ലയിൽ പൂട്ടിയത് 725 വ്യാപാര സ്ഥാപനങ്ങൾ