വയനാട്: രണ്ട് മാസം മുൻപ് പിടികൂടി മുതുമലയിലെ കൊട്ടിലിൽ തളച്ച റിവാൾഡോ എന്ന കട്ടുകൊമ്പനെ വനാന്തരീക്ഷത്തിൽ തുറന്ന് വിടാൻ വനം വകുപ്പിന്റെ ഉത്തരവ്. ആനയെ അഭയാരണ്യത്തിനടുത്ത് 10 ഏക്കർ വിസ്‌തൃതിയുള്ള വനത്തിൽ തുറന്നു വിട്ട് നിരീക്ഷിക്കാനാണ് തീരുമാനം. ഇതിനായി 10 ഏക്കർ വനത്തിന് ചുറ്റും സോളാർ വേലി സ്‌ഥാപിക്കും. കൂടാതെ ആനയുടെ ദേഹത്ത് റേഡിയോകോളർ ഘടിപ്പിക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
മസിനഗുഡിയിലും മവനഹള്ളിയിലുമായി 8 വർഷമായി വിഹരിച്ച് നടന്ന ആനയെ മെയ് മാസമാണ് വനം വകുപ്പ് ജീവനക്കാർ ചേർന്ന് ആനക്കൊട്ടിലിൽ തളച്ചത്. കാട്ടാനയെ കൊട്ടിലിൽ അടച്ചതിൽ നിരവധി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ വനം വകുപ്പ് 8 അംഗ കമ്മിറ്റിയെ നിയോഗിച്ചു. തുടർന്ന് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ആനയെ തുറന്ന് വിടാനുള്ള തീരുമാനത്തിൽ വനം വകുപ്പ് എത്തി ചേർന്നത്.
നിലവിൽ ആനയുടെ ആരോഗ്യ സ്‌ഥിതി തൃപ്‌തികരമാണ്. തുമ്പിക്കൈയിൽ മുറിവുള്ളത് കാരണം ഭക്ഷണം എടുത്ത് കഴിക്കാൻ ബന്ധുമുട്ടുണ്ട്. കാഴ്‌ച കുറവും ഉള്ളതായി വനപാലകർ അറിയിച്ചു.
Read Also: സംസ്‌ഥാനത്തെ ഇറച്ചിക്കോഴി വില നിയന്ത്രിക്കും; മന്ത്രി ചിഞ്ചു റാണി