തിരുവനന്തപുരം: വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധനകൾ വർധിപ്പിക്കാൻ നിദ്ദേശിച്ച് മുഖ്യമന്തി പിണറായി വിജയൻ. വയനാട്, പത്തനംതിട്ട, എറണാകുളം ഒഴികെയുള്ള ജില്ലകളിൽ വ്യാപക പരിശോധന നടത്തും. എന്നാൽ വാക്സിനേഷൻ നല്ല രീതിയിൽ നടക്കുന്ന ജില്ലകളിൽ രോഗ ലക്ഷണമുള്ളവരെ മാത്രമാകും പരിശോധിക്കുക.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. കടകൾക്കുള്ള ഇളവുകള്‍ക്ക് മാറ്റമില്ല. ഞായറാഴ്ചയിലെ ലോക്ക്ഡൗൺ തുടരും. രോഗം കൂടുതലുള്ള സ്ഥലങ്ങളിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുക.
അതേസമയം സംസ്ഥാനത്ത് ഇന്ന് 24,296 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18.04 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 173 മരണവും ഇന്ന് റിപ്പോർട് ചെയ്തിട്ടുണ്ട്. രോഗമുക്തി നേടിയത് 19,349 പേരാണ്.
Most Read: 58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്സിനേഷൻ