കോഴിക്കോട്: നിപാ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബിലാണ് പരിശോധന നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയുടെ മാതാപിതാക്കൾ ഉൾപ്പെടെ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം പുണെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ നെഗറ്റീവായതായി ഇന്ന് രാവിലെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള 48 പേരിൽ എട്ടു പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. കൂടാതെ മരിച്ച കുട്ടിയുടെ മാതാവിന്റെയും മറ്റ് മൂന്നു പേരുടെയും പനി കുറഞ്ഞുവെന്നും ഇവരുടെ ആരോഗ്യ നിലയിൽ ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Read also: ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്







































