ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. അടുത്തിടെ കശ്‌മീരിൽ ആസാദ് നടത്തിയ നിരവധി യോഗങ്ങൾ പുതിയ രാഷ്‌ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ടാണെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ആസാദിന്റെ വിശ്വസ്‌തരായ 20 പേർ കോൺഗ്രസ് സ്‌ഥാനങ്ങളിൽ നിന്ന് രാജിവെച്ചതും ചർച്ചകൾക്ക് ആക്കം കൂട്ടി. തുടർന്നാണ് വിശദീകരണവുമായി ആസാദ് തന്നെ രംഗത്ത് വന്നത്.
കശ്‌മീരിന്റെ സംസ്‌ഥാന പദവിയും പ്രത്യേക പദവിയും എടുത്തുമാറ്റിയതിന് ശേഷം നിലച്ച രാഷ്‌ട്രീയ പ്രവർത്തനങ്ങൾ കൊണ്ടുവരാനാണ് റാലികൾകൊണ്ട് ഉദ്ദേശിച്ചതെന്ന് ആസാദ് വ്യക്‌തമാക്കി. കഴിഞ്ഞ രണ്ടുവർഷമായി ജനങ്ങളും പാർട്ടി നേതൃത്വവും തമ്മിലൊരു അകലമുണ്ട്.
2019 ആഗസ്‌റ്റ് അഞ്ചുമുതൽ ആർട്ടികൾ 370 റദ്ദാക്കി സംസ്‌ഥാനത്തെ എല്ലാ രാഷ്‌ട്രീയ പ്രവർത്തനങ്ങളും നിർത്തി. ആയിരക്കണക്കിന് പേർ ജയിലിൽ കിടന്നു. പുറത്തുള്ളവരെയും രാഷ്‌ട്രീയ പ്രവർത്തനം നടത്താൻ അനുവദിച്ചില്ല. അതിനാലാണ് താൻ പുതിയൊരു വഴി കണ്ടെത്തി ഈ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: നാഗാലാൻഡിലെ വെടിവെപ്പ്; അപലപിച്ച് സുരക്ഷാ സേന