ന്യൂഡെല്‍ഹി: നാഗാലാന്‍ഡില്‍ 13 ഗ്രാമീണര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് സുരക്ഷാ സേന. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണല്‍ അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്‌തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്‌തമാക്കി.
രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു ഏറ്റുമുട്ടല്‍ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്‌തമായി അപലപിക്കുന്നു. തിരു, മോണ്‍ ജില്ലകളില്‍ സംഘര്‍ഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നു എന്നും സൈന്യം വ്യക്‌തമാക്കി.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. സ്വന്തം മണ്ണില്‍ പൗരൻമാരും സുരക്ഷാ ഉദ്യോഗസ്‌ഥരും സുരക്ഷിതരല്ലെന്നും, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. നാഗാലാന്‍ഡ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read also: മിറാഷ് യുദ്ധവിമാനം; മോഷണം പോയ ടയര്‍ കണ്ടെടുത്തു