20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്‌ഞാ വാചകത്തിന് പകരം ബിജെപിയുടെ 20 കൗൺസിലർമാർ തങ്ങൾക്ക് ഇഷ്‌ടമുള്ള ദേവതകളുടെയും വ്യക്‌തികളുടെയും പേരിലാണ് പ്രതിജ്‌ഞ ചൊല്ലിയത്.

By Senior Reporter, Malabar News
Toll Collection at Paliyekkara

കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്‌ഞ അസാധുവാക്കി ഹൈക്കോടതി. ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്‌ഞ ചെയ്‌തതിനാലാണ് നടപടി.

ചട്ടങ്ങൾ പാലിക്കാതെ നടത്തിയ സത്യപ്രതിജ്‌ഞ നിയമവിരുദ്ധമാണെന്ന് വ്യക്‌തമാക്കിയ കോടതി, 20 കൗൺസിലർമാരും നിയമാനുസൃതമായ വാചകങ്ങൾ ഉപയോഗിച്ച് നാലാഴ്‌ചയ്‌ക്കകം വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യണമെന്നും ഉത്തരവിട്ടു. നഗരസഭയിലെ എൽഡിഎഫ് നേതാവ് എസ്‌പി. ദീപക് സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി.

കേരള മുനിസിപ്പാലിറ്റി നിയമം (1994) അനുസരിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ജനപ്രതിനിധി ‘ദൈവനാമത്തിൽ’ അല്ലെങ്കിൽ ‘സഗൗരവം’ മാത്രമാണ് സത്യപ്രതിജ്‌ഞ ചെയ്യേണ്ടതെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതിന് വിപരീതമായി വ്യക്‌തികളുടെയോ ഇഷ്‌ടദേവതകളുടെയോ രക്‌തസാക്ഷികളുടെയോ പേരുകൾ കൂട്ടിച്ചേർത്ത് പ്രതിജ്‌ഞ ചെയ്യുന്നത് ചട്ടലംഘനമാണ്.

ഔദ്യോഗിക സത്യപ്രതിജ്‌ഞാ വാചകങ്ങളിൽ മാറ്റം വരുത്താനോ സ്വന്തം ഇഷ്‌ടപ്രകാരം കൂട്ടിച്ചേർക്കലുകൾ നടത്താനോ സഭാംഗങ്ങൾക്ക് നിയമപരമായി അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ ഹാളിൽ നടന്ന സത്യപ്രതിജ്‌ഞാ വാചകത്തിന് പകരം ബിജെപിയുടെ 20 കൗൺസിലർമാർ തങ്ങൾക്ക് ഇഷ്‌ടമുള്ള ദേവതകളുടെയും വ്യക്‌തികളുടെയും പേരിലാണ് പ്രതിജ്‌ഞ ചൊല്ലിയത്.

Most Read| ഇറാനിലെ സൈനിക നടപടി നിർത്തണം; പ്രമേയം പാസാക്കി യുഎസ് സെനറ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE