കോഴിക്കോട്: കനത്ത പ്രതിഷേധങ്ങള്‍ക്കും സുരക്ഷാവലയത്തിനും ഇടയിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കോഴിക്കോട് ജില്ലയിലെ പൊതുപരിപാടികൾ തുടങ്ങി. ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രിക്കുനേരെ കാരപ്പറമ്പിലും എരഞ്ഞിപ്പാലത്തും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയുടെ സ്ഥലത്തും പ്രതിഷേധമുണ്ടായി. കരിങ്കൊടി കാട്ടിയ കെഎസ്യു, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം, ഉച്ചക്ക് ശേഷം കോട്ടയ്ക്കലിലും കൂര്യാടും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. കൂര്യാട് കോണ്‍ഗ്രസ്- ലീഗ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. കോട്ടയ്ക്കലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കരിങ്കൊടിയുമായെത്തി പ്രതിഷേധിച്ചത്. പന്തീരങ്കാവില്‍ യുവമോര്‍ച്ച പ്രവർത്തകരാണ് കരിങ്കൊടി കാട്ടിയത്.
Most Read: സ്വയം സുരക്ഷ വർധിപ്പിച്ച് സ്വപ്ന സുരേഷ്; രണ്ട് ജീവനക്കാരെ നിയമിച്ചു