ന്യൂഡെൽഹി: പാലക്കാട്ടെ ബസ് അപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുടെ ധനസഹായവും മോദി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്‌ട്രപതി പതി ദ്രൗപദി മുർമുവും ദുഃഖം രേഖപ്പെടുത്തി.
വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലത്ത് കൊച്ചിയില്‍ നിന്നും ഊട്ടിയിലേക്ക് ടൂര്‍ പോകുകയായിരുന്ന ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടത്തിൽ 9 മരണവും 60 പേരുടെ പരുക്കിനും കാരണമായത്.
കെഎസ്ആർടിസിയിലെ യാത്രക്കാരായ മൂന്നു പേരും അഞ്ചു വിദ്യാർഥികളും ഒരു അധ്യാപകനുമാണ് ദുരന്തത്തിൽ മരിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്‌റ്റ് ബസാണ് ബസ് കെഎസ്ആർടിസി ബസിലിടിച്ച് ചതുപ്പിലേക്കു മറിഞ്ഞത്. അപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസടുത്തിട്ടുണ്ട്.
Most Read: സ്‌കൂൾ അധികൃതർ ഏർപ്പെടുത്തിയത് കരിമ്പട്ടികയിലുള്ള ബസ്!