കൽപ്പറ്റ: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. പെരുന്തട്ടയിൽ പശുവിനെ വന്യമൃഗം കൊന്നു ഭക്ഷിച്ചു. സുബ്രഹ്‌മണ്യന്റെ പശുവിനെയാണ് വന്യമൃഗം ഭക്ഷിച്ചത്. കടുവയെ പിടികൂടുന്നതിന് കൂട് സ്‌ഥാപിച്ചിടത്ത് നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും വന്യജീവിയുടെ ആക്രമണം ഉണ്ടായത്.
കടുവയുടെ ആക്രമണമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. കോഫീ ബോർഡ് തോട്ടത്തിന് സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം ഉണ്ടായത്. പെരുന്തട്ട, വെള്ളാരംകുന്ന് എന്നിവിടങ്ങളിൽ കുറച്ച് നാളുകളായി വന്യമൃഗ ആക്രമണം രൂക്ഷമാണ്.
വന്യമൃഗം കൊന്ന പശുവിനെയും കൊണ്ട് നാട്ടുകാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു. തുടർന്ന് കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചു. പിന്നാലെയാണ് വീണ്ടും വന്യജീവിയുടെ ആക്രമണം ഉണ്ടായത്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ








































