ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്‌ച വളരെ സൗഹാര്‍ദപരം ആയിരുന്നെന്ന് കത്തോലിക്കാ സഭാധ്യക്ഷന്‍മാര്‍. ഡെല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കത്തോലിക്കാ സഭാധ്യക്ഷന്‍മാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കര്‍ദിനാള്‍മാരായ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ എന്നിവരാണ് പത്രസമ്മേളനത്തില്‍ പങ്കെടുത്തത്.
ബിജെപി തൊട്ടുകൂടാത്ത പാര്‍ട്ടിയല്ലെന്ന് പറഞ്ഞ സഭാധ്യക്ഷന്‍മാര്‍ സൗഹാര്‍ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ക്രിയാത്‌മക ചര്‍ച്ചകളാണ് നടന്നതെന്നും വ്യക്‌തമാക്കി. മാത്രവുമല്ല ഏതെങ്കിലും പാര്‍ട്ടിയെ തൊട്ടുകൂടാത്തതായി കണക്കാക്കുന്നത് ക്രൈസ്‍തവ സഭകളുടെ അടിസ്‌ഥാന പ്രമാണത്തില്‍ നിന്നുള്ള മാറ്റമായിരിക്കും എന്നും അവര്‍ പറഞ്ഞു.
മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള മുന്‍കൈയെടുത്താണ് സഭാധ്യക്ഷന്‍മാരും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചക്ക് വഴിയൊരുക്കിയത്.
കൂടാതെ സഭയുടെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 152 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്‌സിൻ കയറ്റി അയക്കും; വിദേശകാര്യ മന്ത്രാലയം