വാദം കേള്‍ക്കുന്നത് മാറ്റിവെക്കണം; ആവശ്യമുന്നയിച്ച് അഡ്വ:പ്രശാന്ത് ഭൂഷണ്‍

By Team Member, Malabar News
Malabarnews_prashantbhushan
അഡ്വ. പ്രശാന്ത് ഭൂഷൺ
Ajwa Travels

ന്യൂഡല്‍ഹി : കോടതിയലക്ഷ്യക്കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയെ സമീപിച്ചു. വിധിയില്‍ അപ്പീലിന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ: പ്രശാന്ത് ഭൂഷണിന്റെ ആവശ്യം.

സുപ്രീംകോടതിയെയും ചീഫ് ജസ്റ്റിസിനേയും ട്വിറ്ററിലൂടെ വിമര്‍ശിച്ചതിനാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെ കോടതിയലക്ഷ്യക്കേസ് ചുമത്തിയത്. കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ബി.ആര്‍.ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. പോസ്റ്റ് പബ്ലിഷ് ചെയ്ത ട്വിറ്ററിനെ കോടതി കേസില്‍ കുറ്റവിമുക്തമാക്കിയിരുന്നു. വളച്ചൊടിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ട്വീറ്റാണെന്നും ഇത് കുറ്റകരമായ കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ സൂപ്പര്‍ ബൈക്കില്‍ ഇരിക്കുന്ന ഒരു ചിത്രം ജൂണ്‍ 27ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. സുപ്രീംകോടതിയുടെയും ചീഫ് ജസ്റ്റിസിന്റെയും പ്രവര്‍ത്തനത്തെ വിമര്‍ശിച്ച ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസിന്റെ ശിക്ഷാവിധി നാളെ വരാനിരിക്കെയാണ് വാദം കേള്‍ക്കുന്നത് മാറ്റിവെക്കണമെന്ന് അപേക്ഷിച്ച് പ്രശാന്ത് ഭൂഷണ്‍ കോടതിയെ സമീപിപ്പിച്ചത്. അതേ സമയം അഡ്വ: പ്രശാന്ത് ഭൂഷണിനെതിരെയുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 1500ഓളം അഭിഭാഷകരാണ് കോടതിയില്‍ പ്രസ്താവന സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയലക്ഷ്യ ഭീഷണിയുമായി അഭിഭാഷകരെ നിശബ്ദരാക്കുന്നത് സുപ്രീംകോടതിയുടെ സ്വാതന്ത്ര്യവും കരുത്തും തകര്‍ക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE