തിരുവനന്തപുരം: ബാർ കോഴയുമായി ബന്ധപ്പെട്ട് അന്വേഷണ അനുമതി നൽകുന്നതിന് മുൻപായി കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഗവർണർ. കേസുമായി ബന്ധപ്പെട്ട രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടത്.
മുൻ മന്ത്രിമാർക്ക് എതിരായ അന്വേഷണത്തിന് സംസ്‌ഥാന സർക്കാർ അനുമതി തേടിയതിനെ തുടർന്നാണ് ഗവർണർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടത്. കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് എതിരെ ബാറുടമ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ പശ്‌ചാത്തലത്തിലാണ് അന്വേഷണത്തിന് സർക്കാർ വിജിലൻസ് സാധ്യത തേടിയത്.
മുൻമന്ത്രിമാർ എന്ന നിലയിൽ ഇവരുടെ നിയമന അധികാരി ഗവർണറാണ്. ഈ സാഹചര്യത്തിലാണ് ഗവർണറുടെ അനുമതി സർക്കാർ തേടിയത്. മൂന്നാഴ്‌ചക്ക് മുൻപാണ് ഇതുമായി ബന്ധപ്പെട്ട ഫയലുകൾ രാജ്‌ഭവനിൽ എത്തിച്ചത്. അന്വേഷണ അനുമതി നൽകുന്നതിന് മുൻപ് വിജിലൻസ് ഡയറക്‌ടർ തന്നെ വന്ന് കാണണമെന്നും ഗവർണർ നിർദേശിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ഐജിയുമായും ഗവർണർ ആശയവിനിമയം നടത്തി. ഇതിന് ശേഷമാണ് ഗവർണർ കൂടുതൽ രേഖകൾ ആവശ്യപ്പെട്ടത്.
Read also: കാർഷിക നിയമത്തിനെതിരെ കർഷകർ സുപ്രീം കോടതിയിൽ