തിരുവിതാംകൂർ സഹകരണ സംഘം നിക്ഷേപത്തട്ടിപ്പ്; ബിജെപി നേതാവ് അറസ്‌റ്റിൽ

മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ എംഎസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ് ഗണപതി പോറ്റിയെയും അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

By Senior Reporter, Malabar News
investment fraud case
Ajwa Travels

തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിലെ പത്ത് കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എംഎസ് കുമാറിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയ എംഎസ് കുമാറിനെയും ഭരണസമിതി അംഗമായിരുന്ന എസ് ഗണപതി പോറ്റിയെയും അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിൽ പോലീസ് മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്ന് നിക്ഷേപകർ പരാതിപ്പെട്ടിരുന്നു. സഹകരണ സംഘത്തിലെ തട്ടിപ്പിനെതിരെ മൂന്ന് പോലീസ് സ്‌റ്റേഷനുകളിലായി 150ഓളം പരാതികൾ ലഭിച്ചിട്ടും തട്ടിപ്പിന്റെ വ്യാപ്‌തി പത്ത് കോടി കഴിഞ്ഞിട്ടും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ പോലീസ് തയാറായിട്ടില്ലെന്നാണ് നിക്ഷേപകരുടെ പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്‌തു. തിരുവിതാംകൂർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടിൽ ഉത്തരവാദികളായ ഭരണസമിതി അംഗങ്ങളിൽ നിന്ന് പണം തിരിച്ചുപിടിക്കുന്ന സഹകരണ നിയമം 68(1) പ്രകാരമുള്ള നടപടിക്ക് സെപ്‌തംബറിൽ ഉത്തരവായിരുന്നു.

മൂന്ന് മാസത്തിനുള്ളിൽ ബാങ്കിന്റെ ഭരണസമിതി അംഗങ്ങൾ ഉത്തരവാദികളായ സെക്രട്ടറിയുൾപ്പടെ ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ ശേഖരിക്കുന്ന നടപടിക്രമങ്ങളാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത്. ഈ സ്വത്തുവകകൾ ജപ്‌തി ചെയ്‌ത്‌ നഷ്‌ടമായ പണം തിരിച്ചുപിടിക്കുക എന്നതാണ് നടപടി.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE