അരാജകത്വം ക്ഷമിക്കാൻ കഴിയില്ല; ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തിയതിൽ തരൂർ

By Desk Reporter, Malabar News
RedFort
Ajwa Travels

ന്യൂഡെൽഹി: ചെങ്കോട്ടക്ക് മുകളിൽ കര്‍ഷക സംഘടനകളുടെ കൊടിയുയര്‍ത്തിയ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. നിർഭാഗ്യകരം എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്. ചെങ്കോട്ടയിൽ കർഷക സംഘടനയുടെ കൊടി ഉയർത്തുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചുകൊണ്ട് ഇട്ട കുറിപ്പിലാണ് അദ്ദേഹം വിയോജിപ്പും വിമർശനവും രേഖപ്പെടുത്തിയത്.

” നിർഭാഗ്യകരം, കർഷകരുടെ പ്രതിഷേധത്തെ ഞാൻ ആദ്യം മുതൽ പിന്തുണച്ചിരുന്നു, എന്നാൽ എനിക്ക് അരാജകത്വം ക്ഷമിക്കാൻ കഴിയില്ല. റിപ്പബ്ളിക് ദിനത്തിൽ ചെങ്കോട്ടക്ക് മുകളിൽ ഉയരേണ്ടത് ത്രിവർണ പതാകയാണ്, മറ്റൊരു കൊടിയും അവിടെ ഉയരാൻ പാടില്ല,”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ചെങ്കോട്ടയുടെ മുകളില്‍ കയറി കര്‍ഷകർ പ്രതിഷേധിക്കുകയാണ്. വിവിധ സ്‌ഥലങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് എത്തുന്നുണ്ട്. ചെങ്കോട്ടക്ക് മുന്‍പിലും പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിനിടെ ഡെല്‍ഹി ഐടിഒയില്‍ കര്‍ഷകരെ നിയന്ത്രിക്കാന്‍ കേന്ദ്രസേന രംഗത്ത് എത്തി.

ട്രാക്‌ടർ റാലിക്കിടെ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പോലീസ് വെടിവെപ്പിലാണ് അദ്ദേഹം മരിച്ചതെന്ന് കർഷകർ ആരോപിച്ചു. എന്നാൽ പോലീസ് ഇത് സ്‌ഥിരീകരിച്ചിട്ടില്ല. മൃതദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിച്ചു. പോലീസ് ധാരണകള്‍ ലംഘിച്ചുവെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

Also Read:  കർഷകരുടെ നിശ്‌ചയദാർഢ്യവും ഐക്യവും പ്രചോദനം നൽകുന്നു; സീതാറാം യെച്ചൂരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE