ചെന്നൈ: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഛായാഗ്രാഹകൻ കെവി ആനന്ദിന് കോവിഡ് 19 സ്‌ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ടു നൽകാതെ ചെന്നൈയിലെ ബസന്ത് നഗർ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. മൃതദേഹം അവസാനമായി കാണാൻ കുടുംബാംഗങ്ങൾക്ക് അവസരം ഒരുക്കിയിരുന്നു.
കെവി ആനന്ദിന്റെ ഭാര്യക്കും മകൾക്കും രണ്ടാഴ്‌ചകൾക്ക് മുൻപ് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് കുടുംബത്തോടെ ക്വാറന്റെയ്‌നിൽ കഴിയുകയായിരുന്നു. അതിനിടെ ശ്വാസതടസവും നെഞ്ചുവേദനയും അനുഭവപ്പെട്ടതോടെ പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്. കോവിഡിനെ തുടർന്നുണ്ടായ സങ്കീർണപ്രശ്‌നങ്ങൾ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്‌ടർമാരുടെ നിഗമനം.
Read also: വധുവിന് പ്രായപൂർത്തി ആയില്ല; വരനും വധൂവരൻമാരുടെ മാതാപിതാക്കളും പിടിയിൽ