തിരുവനന്തപുരം: ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരുമെന്നും വിഡി സതീശൻ വ്യക്‌തമാക്കി.
അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്ന് വിഡി സതീശൻ. ഒരു രാഷ്‌ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് പോകുന്നത് പുതിയൊരു കാര്യമല്ല.
ഒരു പാർട്ടി എന്നതിനപ്പുറത്ത് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുതെന്ന് വിഡി സതീശൻ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പ്രസിഡണ്ട് 14 ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിക്കുന്ന സമയത്ത് അവർക്കെതിരെ അനിൽ കുമാർ നടത്തിയ ആരോപണം അംഗീകരിക്കാനാവില്ല. ഒരുപാട് അവസരങ്ങൾ കിട്ടയവരാണ് പാർട്ടി വിട്ടുപോയ രണ്ടു പേരും.
ഡിസിസി പ്രസിഡണ്ടുമാരെ തിരഞ്ഞെടുത്ത നിമിഷം മുഴുവൻ പേരും പെട്ടി തൂക്കി വന്നവരാണെന്ന് അപമാനിച്ചു. അതിന് വിശദീകരണം ചോദിച്ചപ്പോൾ ധിക്കാരപരമായ മറുപടിയാണ് ലഭിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.
Must Read: പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്; 20 വർഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന