മലപ്പുറം: ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ജനങ്ങളെ സമുദായികമായി ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ ശക്‌തികളുടെ ഗൂഢശ്രമത്തില്‍ പൊതു സമുഹം ജാഗ്രത പാലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു.
സാമ്പത്തിക ക്രയവിക്രയങ്ങളിലും വ്യാപര സ്‌ഥാപനങ്ങളും ഉൾപ്പടെയുള്ളവക്ക് സാമുദായിക നിറം നല്‍കി പ്രചരിപ്പിക്കുന്നത് നാട്ടിലെ നിലവിലുള്ള സൗഹാര്‍ദ്ദാന്തരീക്ഷം തകര്‍ക്കും. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും യോഗം ആവശ്യപ്പട്ടു.
മലപ്പുറം വാദീസലാമില്‍ നടന്ന യോഗത്തില്‍ കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. പിഎം മുസ്‌തഫ മാസ്‌റ്റർ, സയ്യിദ് കെകെഎസ് തങ്ങള്‍, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, യൂസഫ് ബാഖവി മാറഞ്ചേരി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹ്‌മാന്‍ സഖാഫി, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
Most Read: ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം