ജില്ലയിൽ കേസുകളിൽപെട്ട് കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു; ലഭിച്ചത് കോടികൾ

By News Desk, Malabar News
Ajwa Travels

മലപ്പുറം: കേസുകളിൽപെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കിടന്നിരുന്ന കിടന്നിരുന്ന വാഹനങ്ങൾ ലേലം ചെയ്‌തു. പല പോലീസ് സ്‌റ്റേഷനുകളിലായി ഉണ്ടായിരുന്ന 1330 വാഹനങ്ങളാണ് ലേലം ചെയ്‌തത്‌. ഇതുവഴി 2.95 കോടി രൂപയാണ് ലഭിച്ചത്.

കേരള പോലീസ് ആക്‌ട് പ്രകാരവും മെറ്റൽ സ്‌ക്രാപ് ട്രേഡിങ് കോർപറേഷൻ (എംഎസ്‌ടിസി) വഴിയും നടത്തിയ ലേലങ്ങളിലൂടെയാണ് ഇത്രയും തുക ലഭിച്ചത്. 24 പേർ ലേലത്തിൽ പങ്കെടുത്തു. ഇന്നലെ 72 വാഹനങ്ങളാണ് ലേലത്തിൽ പോയത്. പടിഞ്ഞാറ്റുംമുറി എആർ ക്യാംപിൽ കൂട്ടിയിട്ടിരുന്ന വാഹനങ്ങളാണിവ.

22 ലോറി, 5 കാർ, 8 വാൻ, 2 ഗുഡ്‌സ് ജീപ്പ്, ഒരു ട്രക്ക്, 24 ഓട്ടോറിക്ഷ, 10 ബൈക്ക് തുടങ്ങിയവ ലേലം ചെയ്‌തപ്പോൾ ലഭിച്ചത് 17.11 ലക്ഷം രൂപയാണ്. നാലര ലക്ഷം രൂപയായിരുന്നു ഈ വാഹനങ്ങൾക്ക് അടിസ്‌ഥാന വില കണക്കാക്കിയിരുന്നത്. 2019 നവംബർ മുതൽ മെറ്റൽ സ്‌ക്രാപ് ട്രേഡിങ് കോർപറേഷൻ വഴി 3 ലേലങ്ങൾ നടന്നിരുന്നു. അതിൽ 796 വാഹനങ്ങൾ ലേലത്തിൽ പോയി. 56 ലക്ഷം രൂപയും ലഭിച്ചു.

എന്നാൽ ആഭ്യന്തര വകുപ്പുമായുള്ള കരാറിലെ സാങ്കേതിക പ്രയാസങ്ങൾ കാരണം പിന്നീടുള്ള ലേല നടപടികളിൽ നിന്നു എംഎസ്‌ടിസി വിട്ടുനിന്നു. അതോടെ ജില്ലയിലെ തൊണ്ടി വാഹനങ്ങളുടെ ലേല നടപടികളും നിലച്ചിരുന്നു. എന്നാൽ ജില്ലാ പോലീസ് മേധാവിയായിരുന്ന യു അബ്‌ദുൽ കരീമിന്റെ ഇടപെടലിനെ തുടർന്ന് നടപടികൾ തുടരുകയായിരുന്നു.

Malabar News: കൊലയാളി കൊമ്പനായി സന്നാഹം ശക്‌തം; മയക്കുവെടി വെക്കാൻ സാധിച്ചിട്ടില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE