ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കൊല്ലത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. സംഭവം നടന്ന് ഒരാഴ്‌ചക്ക് ശേഷമാണ് പ്രതികള്‍ പിടിയിലാകുന്നത്.
റോക്കി റോയ്, നിഷാന്ത് എന്നിവരെയാണ് കൊല്ലം കമ്മീഷണറുടെ നേതൃത്വത്തിൽ പിടികൂടിയത് എന്നാണ് വിവരം. കടയ്‌ക്കാവൂര്‍ സ്വദേശിയാണ് റോക്കി റോയ്. നിശാന്തിനെ കഠിനംകുളത്തെ വീട്ടില്‍ നിന്ന് ആലപ്പുഴ എസ്‌പിയുടെ സ്‌ക്വാഡാണ് പിടികൂടിയത്
തൃക്കുന്നപ്പുഴ പാനൂരിന് സമീപമാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാനായിരുന്നു ശ്രമം. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെയാണ് ബൈക്കിലെത്തിയ രണ്ട് പേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്വർണാഭരണങ്ങൾ കവരാനായിരുന്നു ആദ്യശ്രമം. ഇതിനിടെ പട്രോളിംഗിനെത്തിയ പോലീസുകാരെ കണ്ട് അക്രമികൾ രക്ഷപ്പെട്ടു.
പ്രദേശത്ത് നിന്ന് ലഭിച്ച അവ്യക്‌തമായ സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. സംഭവത്തിൽ ഹൈക്കോടതി ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നു.
Most Read: സ്‌കൂൾ തുറക്കൽ; രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ആരോഗ്യ വിദഗ്‌ധർ