ആലപ്പുഴ: വള്ളിക്കുന്നത്ത് 19കാരിയായ നവവധു സുചിത്ര ഭര്‍തൃഗൃഹത്തില്‍ ആത്‍മഹത്യ ചെയ്‌തത് സ്‍ത്രീധന പീഡനം മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് സുചിത്രയുടെ ഭര്‍ത്താവ് വിഷ്‌ണുവിന്റെ പിതാവിനെയും മാതാവിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു.
ലക്ഷ്‌മി ഭവനത്തില്‍ ഉത്തമന്‍, ഭാര്യ സുലോചന എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്.
ജൂണ്‍ 22നാണ് വീട്ടിലെ കിടപ്പുമുറിയിൽ വള്ളികുന്നം ആറാം വാര്‍ഡില്‍ ലക്ഷ്‌മി ഭവനില്‍ സൈനികനായ വിഷ്‌ണുവിന്റെ ഭാര്യ സുചിത്രയെ മരിച്ച നിലയില്‍ കണ്ടത്. വിഷ്‌ണുവിന്റെ അമ്മയും അച്ഛനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.
മൂന്നു മാസം മുമ്പാണ് വിഷ്‌ണുവും സുചിത്രയും വിവാഹിതരായത്. 10 ലക്ഷം രൂപ ചോദിച്ച് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ നടത്തിയ മാനസിക പീഡനമാണ് ആത്‌മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സൈനികനായ വിഷ്‌ണു ജോലി സ്‌ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയിരുന്നു.
കൃഷ്‌ണപുരം കൊച്ചുമുറി സുനില്‍ ഭവനത്തില്‍ സുനില്‍ -സുനിത ദമ്പതികളുടെ മകളാണ് മരണപ്പെട്ട സുചിത്ര.
Most Read: പോലീസിലെ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കും; മുഖ്യമന്ത്രി