ഗാന്ധിനഗർ: അശ്‌ളീല വീഡിയോകൾ മൊബൈൽ ഫോണിൽ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇന്ത്യയിൽ ബലാൽസംഗ കേസുകൾ ഉയരാൻ കാരണമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി. അയൽക്കാരും ബന്ധുക്കളും ആയ ആളുകളാണ് ബലാൽസംഗ കേസുകളിൽ കൂടുതലും പ്രതികൾ ആവുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ബലാൽസംഗ സംഭവങ്ങളിൽ നമ്മൾ എപ്പോഴും പോലീസിനെ കുറ്റപ്പെടുത്തുന്നു. എന്നാൽ ഇത്തരം സംഭവങ്ങൾ സമൂഹത്തിന് കളങ്കമാണ്. ഇത്തരം സംഭവങ്ങളിൽ പോലീസിനെ മാത്രം കുറ്റം പറയാൻ കഴിയില്ല. നമ്മുടെ രാജ്യത്ത് ഗുജറാത്താണ് ഏറ്റവും സുരക്ഷിതം. ഒരു പിതാവ് തന്റെ മകളെ ബലാൽസംഗം ചെയ്യുമ്പോൾ, ഇതൊരു വലിയ സാമൂഹിക പ്രശ്‌നമല്ലേ? പിതാവ് മകളെ ബലാൽസംഗം ചെയ്‌താൽ അതിന്റെ കാരണം അയാളുടെ മൊബൈൽ ഫോണാണ്,”- ഹർഷ് സംഘവി പറഞ്ഞു.
Most Read: സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും; ഇടിമിന്നലിനും സാധ്യത