കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തു; പ്രതിഷേധം ശക്‌തം

By Trainee Reporter, Malabar News
elephent death in palakkad
Ajwa Travels

പാലക്കാട്: കാട്ടാനയുടെ ജഡം പുഴയോരത്ത് മറവ് ചെയ്‌തതിനെതിരെ പ്രതിഷേധം. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ കഴിഞ്ഞ ദിവസം പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ തെയ്യംകുണ്ടിന് മുകൾ ഭാഗത്തായി കാട്ടാനയുടെ ജഡം ഒഴുകിയെത്തിയിരുന്നു. തുടർന്ന് പോസ്‌റ്റുമോർട്ടത്തിന് ശേഷം പുഴയോട് ചേർന്നുള്ള സ്‌ഥലത്ത്‌ സംസ്‌കരിക്കുകയും ചെയ്‌തിരുന്നു. പുഴയോരത്ത് നിന്ന് ആനയുടെ ജഡം മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വനംവകുപ്പിന് പരാതി നൽകി.

പുഴയിൽ നിന്ന് 15 മീറ്റർ അകലത്തിലാണ് ജഡം സംസ്‌കരിച്ചതെന്നും ഇത് പ്രദേശവാസികളിൽ ആശങ്കയ്‌ക്ക് ഇടയാക്കിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പ്രദേശത്തെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്നത് പുഴയിലെ വെള്ളത്തെയാണ്. വിവിധ ശുദ്ധജല പദ്ധതികളുടെ കിണറുകളും പുഴയിലാണ്. ആനയുടെ ജഡം പുഴയോരത്ത് ചേർന്ന് മറവ് ചെയ്‌തതിനാൽ അഴുകിയ ജഡത്തിന്റെ അംശം പുഴയിലേക്ക് ഒഴുകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക. ആനയുടെ ജഡം ദഹിപ്പിക്കുകയോ അല്ലാത്തപക്ഷം ജനവാസ മേഖലയിൽ നിന്ന് മാറ്റി മറ്റൊരു സ്‌ഥലത്ത്‌ സംസ്‌കരിക്കണം എന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

അതേസമയം, യൂത്ത് കോൺഗ്രസ് വനംവകുപ്പിന് നൽകിയ പരാതി പരിശോധിച്ച് പിഴവ് ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. കൃത്യമായ കോവിഡ് മാനദണ്ഡം പാലിച്ചാണ് ആനയുടെ ജഡം സംസ്‌കരിച്ചതെന്നും ആക്ഷേപമുണ്ടെങ്കിൽ മഴ മാറിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. പഞ്ചായത്ത് അധികൃതരും വിഷയത്തിൽ പരാതിയുമായി രാഗത്തെത്തിയിട്ടുണ്ട്.

Most Read: ദത്തുവിവാദം; അച്ഛനെതിരായ പാർട്ടി നടപടിയിൽ സന്തോഷമെന്ന് അനുപമ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE