ചണ്ടീഗഢ്: ഹരിയാനയില്‍ കര്‍ഷക സമരത്തിനിടെ ബിജെപി എംഎല്‍എയുടെ കാർ തകർത്തെന്ന് ആരോപിച്ച് നൂറിലധികം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. ജൂലൈ 11ന് ഹരിയാനയിലെ സിര്‍സ ജില്ലയില്‍വെച്ച് ഡെപ്യൂട്ടി സ്‌പീക്കര്‍ രണ്‍ബീര്‍ ഗാംഗ്വയുടെ വാഹനം ആക്രമിച്ച് കേടുപാടുകള്‍ വരുത്തിയെന്നാരോപിച്ചാണ് കര്‍ഷകര്‍ക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
രാജ്യദ്രോഹത്തിന് പുറമെ കൊലപാതക ശ്രമത്തിനും കര്‍ഷകര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഹരിയാനയിലെ കര്‍ഷക സമര നേതാക്കളായ ഹര്‍ചരന്‍ സിംഗ്, പ്രഹ്ളാദ് സിംഗ് എന്നിവരുടെ പേരുകളും എഫ്ഐആറിലുണ്ട്
Read also: രാജ്യദ്രോഹം കൊളോണിയൽ നിയമം മാത്രം; ഇനിയും തുടരണോ? സുപ്രീം കോടതിയുടെ സുപ്രധാന ചോദ്യം