ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ളാന്റിൽ വൻ സ്‌ഫോടനം. റാസ് ലഫാൻ വ്യാവസായിക മേഖലയിലാണ് സ്‌ഫോടനവും പിന്നാലെ തീപിടിത്തവും ഉണ്ടായത്. 54 തൊഴിലാളികൾക്ക് പരിക്കേറ്റു. 18 പേരെ കാണാതാവുകയും ചെയ്‌തു.
ഇറാൻ ആക്രമണത്തിന് പിന്നാലെ അടച്ചിട്ട പ്ളാന്റിൽ ഞായറാഴ്‌ച രാത്രി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി പ്ളാന്റാണിത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്‌താക്കൾക്ക് ഇന്ധനം എത്തിക്കാൻ കഴിയാതെ ഖത്തർ ഉൽപ്പാദനം നിർത്തി വെച്ചിരിക്കുകയായിരുന്നു. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്ന പശ്‌ചാത്തലത്തിൽ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണങ്ങളിൽ ഇറാൻ ഇളവ് വരുത്തിയിരുന്നു.
ഇതേത്തുടർന്നാണ് പ്ളാന്റ് വീണ്ടും പ്രവർത്തനക്ഷമമാക്കാൻ ഖത്തർ ശ്രമം തുടങ്ങിയത്. അപകടത്തിൽ എത്രത്തോളം നാഷനഷ്‌ടം ഉണ്ടായിട്ടുണ്ടെന്ന് വ്യക്‌തമല്ല. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപ്പാദകരിൽ ഒന്നായ പ്ളാന്റിൽ നടന്ന സ്‌ഫോടനം ആഗോള ഊർജ വിപണിയിൽ വലിയ പ്രതിസന്ധിക്ക് കാരണമായേക്കും.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു





































