പ്രളയ ബാധിത സഹായധനം; കോഴിക്കോട് കളക്‌ടറേറ്റ് ജീവനക്കാരൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപ

By Trainee Reporter, Malabar News
Ajwa Travels

കോഴിക്കോട്: 2018ലെ മഹാപ്രളയ ബാധിതർക്ക് സഹായധനം വിതരണം ചെയ്‌തതിൽ കോഴിക്കോട് താലൂക്കിൽ വൻതട്ടിപ്പ് നടന്നതായി സ്‌ഥിരീകരണം. കോഴിക്കോട് കളക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് ഉമാകാന്തൻ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത് 97,600 രൂപയാണെന്ന് കണ്ടെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്  എഴുതവണയായി 43,400 രൂപയും സംസ്‌ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 9 തവണയായി 34,200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്.

ഇത് കൂടാതെ, ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20,000 രൂപയും അയച്ചിട്ടുണ്ട്. അതേസമയം, പണം കിട്ടിയ ഇയാളുടെ ബന്ധുവിൽ നിന്നും പണം തിരിച്ചു പിടിച്ചിരുന്നു. ഉമാകാന്തൻ ഇപ്പോൾ സസ്‌പെൻഷനിലാണ്. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച സീനിയർ ഫിനാൻസ് ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിലാണ് ഉദ്യോഗസ്‌ഥൻ ഗുരുതര ക്രമക്കേട് നടത്തിയതെന്ന് സ്‌ഥിരീകരിച്ചിരിക്കുന്നത്.

കോഴിക്കോട് താലൂക്കിൽ പ്രളയം ബാധിച്ച 20,000ത്തിലധികം പേർക്കായി അടിയന്തിര ധനസഹായ തുക 22 കോടി 35 ലക്ഷം രൂപയാണ് ആകെ വിതരണം ചെയ്‌തത്‌. റിപ്പോർട് തുടർ നടപടിക്കായി കോഴിക്കോട് ജില്ലാ കളക്‌ടർക്ക് സമർപ്പിച്ചിരിക്കുകയാണ്.

Read Also: അട്ടപ്പാടിയിലെ മരുന്ന് വിതരണം; സിഎ സലോമിക്ക് ഭീഷണിക്കത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE