പാലക്കാട്: എൻസിപി ജില്ലാ സെക്രട്ടറി സിഎ സലോമിക്ക് ഭീഷണിക്കത്ത്. അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തിനെതിരെ പരാതി നൽകിയ സാഹചര്യത്തിലാണ് സലോമിക്ക് തപാൽ വഴി ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. സംഭവത്തിൽ സിഎ സലോമി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എച്ച്ആര്‍ഡിഎസിനെതിരെ പ്രവർത്തിച്ചാൽ അട്ടപ്പാടിയിൽ ഉണ്ടാവില്ലെന്നാണ് കത്തിലുള്ള ഭീഷണി.
അട്ടപ്പാടിയിൽ നടന്ന എച്ച്ആര്‍ഡിഎസിന്റെ അനധികൃത ഹോമിയോ മരുന്ന് വിതരണത്തിനെതിരെ ജില്ലാ കളക്‌ടർക്കും വിവിധ വകുപ്പുകൾക്കും സിഎ സലോമിയാണ് പരാതി നൽകിയിരുന്നത്. തുടർന്ന്, ഒറ്റപ്പാലം സബ് കളക്‌ടറുള്‍പ്പടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ് മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്‌തമായത്. ഒറ്റപ്പാലം സബ് കളക്‌ടർ, ഐടിഡിപി പ്രൊജക്റ്റ് ഓഫിസര്‍, ഹോമിയോ ഡിഎംഒ എന്നിവരുടെ റിപ്പോര്‍ട്ടില്‍ മരുന്നു വിതരണത്തിൽ നിയമലംഘനം നടന്നതായി വ്യക്‌തമായിരുന്നു.
അന്വേഷണ റിപ്പോർട് ജില്ലാ കളക്‌ടർക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഭീഷണിക്കത്ത് വന്നത്. ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് എതിരെ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രചാരണം നടത്തുകയോ മറ്റോ ചെയ്‌താൽ ഇനി അട്ടപ്പാടിയിൽ ഉണ്ടാവില്ലെന്നാണ് കത്തിലൂടെ ഭീഷണി മുഴക്കിയത്. സംഭവത്തിൽ സലോമി പാലക്കാട് എസ്‌പിക്ക് പരാതി നൽകി. അതേസമയം, സോഷ്യൽ മീഡിയ വഴിയും തനിക്കെതിരെ നിരവധിപേർ വ്യാജ പ്രചാരണം നടത്തുന്നതായും സലോമി പരാതിയിൽ പറഞ്ഞു.
Read Also: പൂക്കോട് തടാകം തുറന്നു; വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം