സഹറാന്‍പൂര്‍: മുന്‍ കേന്ദ്ര മന്ത്രി റഷീദ് മസൂദ്(73)അന്തരിച്ചു. നേരത്തെ കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് രോഗം ഭേദമായ ശേഷം വീണ്ടും ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. റൂര്‍ക്കീയിലെ നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം.
ഏതാനും നാളുകള്‍ക്ക് മുന്‍പ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു എന്നും പിന്നീട് ഡെല്‍ഹി ആശുപത്രിയിലെ ചികില്‍സക്ക് ശേഷം നെഗറ്റീവായെന്നും സഹോദരീപുത്രനും മുന്‍ എം എല്‍ എയുമായ ഇംറാന്‍ മസൂദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സഹറാന്‍പൂരില്‍ തിരിച്ചെത്തിയ ശേഷം ആരോഗ്യനില വീണ്ടും മോശമായതിനാല്‍ റൂര്‍ക്കീയിലെ നഴ്‌സിംഗ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്‌ച രാവിലെയാണ് മരണം.
സഹാറന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ ലോകസഭയിലും ഒരു തവണ രാജ്യസഭയിലും അംഗമായിരുന്നു റഷീദ് മസൂദ്. 1989ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച് വിജയിച്ചാണ് അദ്ദേഹം കേന്ദ്ര ആരോഗ്യ സഹമന്ത്രിയായത്.
Read Also: ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ