കൊഹിമ: വെടിവെപ്പിനെ തുടർന്ന് ഉണ്ടായ സംഘർഷം നാഗാലാൻഡിൽ രൂക്ഷമാകുന്നു. ഇതേ തുടർന്ന് മോൺ ജില്ലയിൽ സുരക്ഷ കർശനമാക്കുകയും, നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും ചെയ്‌തു. സുരക്ഷാസേന നടത്തിയ വെടിവെപ്പിൽ 13 ഗ്രാമീണരാണ് മരിച്ചത്. ഇതേ തുടർന്ന് സംഘർഷം രൂക്ഷമാകുകയും തുടർന്ന് രണ്ട് പേർ കൂടി മരിക്കുകയും ചെയ്‌തു.
കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹങ്ങൾ ഇന്ന് സംസ്‌കരിക്കും. ചടങ്ങിൽ നാഗാലാൻഡ് മുഖ്യമന്ത്രി നെയ്‌ഫിയു റിയോ അടക്കമുള്ള ആളുകൾ പങ്കെടുക്കും. കൂടാതെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി കൊഹിമയിൽ ഇന്ന് ഉന്നതതല യോഗം ചേരും. യോഗത്തിൽ കേന്ദ്രസർക്കാർ പ്രതിനിധികളും പങ്കെടുക്കുമെന്ന് അധികൃതർ വ്യക്‌തമാക്കി.
ശനിയാഴ്‌ച രാത്രിയാണ് വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാസേന വെടിവച്ചു കൊന്നത്. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിവരങ്ങൾ തേടിയിട്ടുണ്ട്. കൂടാതെ വെടിവെപ്പ് സംബന്ധിച്ച് അന്വേഷണം നടത്താൻ അഞ്ചംഗ സമിതിയെ സംസ്‌ഥാന സർക്കാർ നിയോഗിക്കുകയും ചെയ്‌തു.
Read also: ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന