ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, മാസ് ഹിസ്‌റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.
അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ തീവ്രമായേക്കില്ലെന്നും രോഗ ലക്ഷണങ്ങൾ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ഭേദപ്പെടുമെന്നും കേന്ദ്രം നേരത്തെ വ്യക്‌തമാക്കിയിരുന്നു. വ്യാപന തോത് കുറവാണെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്.
ഇന്ത്യയിൽ ഇതുവരെ 21 ഒമൈക്രോൺ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമൈക്രോൺ വകബേധം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കുടുംബത്തിനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി.
Read Also: മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു