ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

By Staff Reporter, Malabar News
world-health-organisation
Ajwa Travels

ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, മാസ് ഹിസ്‌റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ തീവ്രമായേക്കില്ലെന്നും രോഗ ലക്ഷണങ്ങൾ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ഭേദപ്പെടുമെന്നും കേന്ദ്രം നേരത്തെ വ്യക്‌തമാക്കിയിരുന്നു. വ്യാപന തോത് കുറവാണെങ്കിൽ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ഇതിനെ ശരിവെക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്.

ഇന്ത്യയിൽ ഇതുവരെ 21 ഒമൈക്രോൺ കേസുകളാണ് റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജസ്‌ഥാനിലെ ജയ്‌പൂരിൽ ഒരു കുടുംബത്തിലെ 9 പേർക്ക് ഒമൈക്രോൺ വകബേധം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിയ കുടുംബത്തിനാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്‌തമാക്കി.

Read Also: മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE