ഗുരുവായൂർ: ലോകത്തിലെ ഓരോ സസ്യ-ജന്തു ജീവജാലങ്ങളോടും മനുഷ്യരായ നമുക്ക് കടമകളും കർത്തവ്യങ്ങളുമുണ്ടെന്ന് മനസിലാക്കാൻ ബൗദ്ധികമായ വിദ്യാഭ്യാസത്തോടൊപ്പം ഇസ്‍ലാമിക മൂല്യങ്ങളും ആഴത്തിൽ പഠിക്കണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
ബ്രഹ്മകുളം മദ്രസത്തുൽ ബദ്‌രിയയുടെ (Madrasathul Badariya Brahmakulam) പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉൽഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.
“സകല ജീവജാലങ്ങളോടും മനുഷ്യർക്കുള്ള കടമകൾ കൃത്യമായി നിർവഹിക്കുന്ന പുതിയ തലമുറകളെയാണ് നാം മദ്രസയിൽ വാർത്തെടുക്കേണ്ടതെന്നും അവർ സാമൂഹിക സാംസ്‌കാരിക തലങ്ങളിൽ ഇടപെടുന്നവരും രാഷ്‌ട്രത്തിന്റെ ഉയർച്ചക്കും വളർച്ചക്കും ഭാഗമാകുന്നവരും ലോകത്തിലെ ഓരോ മനുഷ്യർക്കും ഗുണമുള്ളവരും ആകണം” – ജിഫ്രി തങ്ങൾ പറഞ്ഞു.
“തെറ്റുകൾ മനുഷ്യ സഹചമാണ്. തെറ്റ് ചെയ്യുന്നവരെ പരസ്യമായി അപമാനിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ അവരുടെ നൻമ ഉദ്ദേശിച്ച് അവരെ ഉപദേശിക്കുകയും അവർക്ക് തെറ്റ് തിരുത്താനുള്ള അവസരം നൽകുകയും ചെയ്യണം. അവരാണ് യഥാർഥ സ്‌നേഹമുള്ള കൂട്ടുകാർ” -തങ്ങൾ വിശദീകരിച്ചു.
ഉൽഘാടനത്തോട് അനുബന്ധമായി നടന്ന സാംസ്‌കാരിക സദസിന്റെ ഉൽഘാടനം ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്‌ണദാസ് നിർവഹിച്ചു. റിട്ടയേർഡ് സബ് ഇൻസ്‌പെക്‌ടർ എംപി മുഹമ്മദ് റാഫി മുഖ്യ പ്രഭാഷണം നടത്തി. സമസ്‌ത കേരള മുശാവറ അംഗം അബ്‌ദുസലാം ബാഖവി വിശിഷ്‌ഠ അതിഥിയായി.
HIJAB CONTROVERSY | ഹിജാബ് മുഖംമൂടുന്ന ബുർഖയോ നിഖാബൊ അല്ല; അത് മുടിമറയ്‌ക്കുന്ന ശിരോവസ്‌ത്രമാണ്