കോവിഡ് അനുഗ്രഹമായി; ഇന്ത്യയിലെ ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ക്ക് അതിവേഗ വളര്‍ച്ച

By Trainee Reporter, Malabar News
Representational image
Ajwa Travels

ന്യൂഡെല്‍ഹി: ലോകത്ത് ഒടിടി പ്‌ളാറ്റ്‌ഫോമുകള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 2024ഓടെ ഒടിടികളുടെ ഏറ്റവും വലിയ വിപണിയായി രാജ്യം മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.

കോവിഡ് സാഹചര്യങ്ങള്‍ മൂലം ഏറ്റവും നേട്ടമുണ്ടാക്കിയ മേഖലയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ്. പൈറേറ്റഡ് കോപ്പികള്‍ പ്രചരിക്കുന്ന കാര്യത്തിലും ഇന്ത്യ മുന്‍പന്തിയിലാണ്. ടെലഗ്രാമും ടോറന്റ് സൈറ്റുകളും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ, സീ5 മുതലായ സ്ട്രീമിംഗ് സേവനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം തമിഴ് റോക്കേഴ്‌സിനെ നിരോധിച്ച വാര്‍ത്ത മറ്റുള്ളവര്‍ക്കുള്ള സൂചന കൂടിയാണെന്നാണ് വിലയിരുത്തുന്നത്.

ഒടിടി വീഡിയോക്കൊപ്പം ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യങ്ങള്‍, വീഡിയോ ഗെയിമുകള്‍, സംഗീതം, റേഡിയോ, പോഡ്‌കാസ്‌റ്റ് തുടങ്ങിയ മേഖലകളിലും അടുത്ത 4 വര്‍ഷത്തിനുള്ളില്‍ വലിയ രീതിയിലുള്ള വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒടിടി വിപണിയില്‍ അടുത്ത 4 വര്‍ഷം ശരാശരി 28.6 ശതമാനം സംയോജിത നിക്ഷേപ വളര്‍ച്ച സാധ്യമാകുമെന്നാണ് കരുതുന്നത്. 2024 ഓടെ വിപണിയില്‍ നിന്നുള്ള വരുമാനം 2.9 ബില്യണ്‍ ഡോളറിലേക്കും എത്തും.

ലോകത്തെ 53 രാജ്യങ്ങളില്‍ നിന്നായി 14 സെഗ്‌മെന്റുകളിലെ മുന്‍കാല കണക്കുകള്‍ അവലോകനം ചെയ്‌താണ്‌ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്റെ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

Read also: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE