ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പ്രതി ചേർക്കപ്പെട്ട ഐഎൻഎക്‌സ് മീഡിയ കേസ് പരിഗണിക്കുന്നത് ഡെൽഹി സിബിഐ പ്രത്യേക കോടതി മാറ്റിവച്ചു. ജഡ്‌ജി എംകെ നാഗ്പാലിന് കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്നാണ് കേസ് മാറ്റിവച്ചത്. മെയ് നാലിലേക്കാണ് കേസ് മാറ്റിവച്ചിരിക്കുന്നത്.
പി ചിദംബരവും, മകൻ കാർത്തി ചിദംബരവും വീഡിയോ കോൺഫറൻസിംഗ് മുഖേന ഹാജരായത് കോടതി രേഖകളിൽ ഉൾപ്പെടുത്തി. കേസിലെ കൂട്ടുപ്രതിയും വ്യവസായിയുമായ പീറ്റർ മുഖർജിയുടെ ഇടക്കാല ജാമ്യം നീട്ടിയെന്ന് കോടതി ജീവനക്കാരൻ അഭിഭാഷകരെ അറിയിച്ചു.
പി ചിദംബരം കേന്ദ്ര ധനമന്ത്രി ആയിരിക്കെ, ഐഎൻഎക്‌സ് മീഡിയയ്‌ക്ക് 305 കോടി രൂപയുടെ അനധികൃത വിദേശ നിക്ഷേപത്തിന് ഒത്താശ ചെയ്‌തെന്നാണ് ആരോപണം.
Also Read: മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി