ന്യൂഡെൽഹി: ഐഎൻഎക്‌സ് മീഡിയ കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിന് മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന് ഇളവ് നൽകി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനും ഇളവ് നൽകിയിട്ടുണ്ട്. ഡെൽഹി സിബിഐ പ്രത്യേക കോടതിയാണ് ഇരുവർക്കും ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഇളവ് നൽകിയത്.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് രംഗത്താണ് ചിദംബരമുള്ളതെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് കോടതി ഇളവ് അനുവദിച്ചത്.
അതേസമയം, വിദേശ കമ്പനികൾക്ക് സമൻസ് കൈമാറാൻ കുറഞ്ഞത് 12 ആഴ്‌ച വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗ നിർദേശങ്ങളിൽ ഇക്കാര്യം വ്യക്‌തമാക്കിയിട്ടുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. ഇതിനെ തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗരേഖ പ്രകാരം സമൻസ് കൈമാറാൻ കോടതി ഇഡിക്ക് അനുമതി നൽകി. കേസ് ഓഗസ്‌റ്റ് ഒൻപതിന് കോടതി വീണ്ടും പരിഗണിക്കും.
Also Read: നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ; വായ്‌പാനയം പ്രഖ്യാപിച്ചു