മാനന്തവാടി: വയനാട്ടിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയിലെ സ്‌ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ കോൺഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കുമിടയില്‍ അതൃപ്‌തി പുകയുന്നു. ജില്ലയില്‍ നിന്നുള്ള സ്‌ഥാനാർഥി തന്നെ വേണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡണ്ട് ആവര്‍ത്തിച്ചപ്പോള്‍ ഇനി മൽസരിക്കാൻ ഇല്ലെന്നാണ് കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി ടീച്ചറുടെ പ്രതികരണം.
ജില്ലക്ക് പുറത്ത് നിന്നുള്ള സ്‌ഥാനാർഥിയെയാണ് ഇന്ന് പ്രഖ്യാപിക്കുന്നതെങ്കില്‍ വലിയ പ്രതിഷേധങ്ങള്‍ പാര്‍ട്ടി നേരിടേണ്ടിവരും. ഇവിടെ ടി സിദ്ദീഖിന്റെ പേരാണ് ഉയർന്ന് കേൾക്കുന്നത്. എന്നാല്‍ സിദ്ദീഖ് സ്‌ഥാനാർഥിയായി എത്തിയാല്‍ കാര്യമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കാമെന്ന സൂചനകള്‍ മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇതിനോടകം നല്‍കി കഴിഞ്ഞു. ഇതിനിടെ കല്‍പറ്റയിലേക്ക് ജില്ലയില്‍ നിന്നുള്ള സ്‌ഥാനാർഥി തന്നെ മൽസരിക്കണമെന്ന മുന്‍ നിലപാട് ഡിസിസി പ്രസിഡണ്ട് ഐസി ബാലകൃഷ്‌ണൻ വീണ്ടും ആവര്‍ത്തിച്ചു.
Read Also: സ്‌ഥാനാർഥി പട്ടികയിൽ ഇഷ്‌ടക്കാരെ തിരുകിക്കയറ്റി; നേതൃത്വത്തിനെതിരെ സുധാകരൻ