തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ തമിഴ്‌നാടിന് അനുമതി നൽകിയത് ഗൗരവതരമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതിന്റെ ഉത്തരവാദികളായവരെ കണ്ടെത്തണം. ഉദ്യോഗസ്‌ഥർ മാത്രം നിലപാട് എടുക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചുവെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ വ്യക്‌തമാക്കി. അസാധാരണ നടപടിയാണ് ഉണ്ടായത്. ഉദ്യോഗസ്‌ഥ തലത്തില്‍ സ്വീകരിക്കേണ്ട തീരുമാനമല്ല ഇത്. ഫോറസ്‌റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍ ഗുരുതരമായ വീഴ്‌ച വരുത്തി. ഉദ്യോഗസ്‌ഥ തലത്തില്‍ ഉണ്ടായ വീഴ്‌ചയില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.
മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ 15 മരങ്ങള്‍ മുറിച്ചു മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അറിയാതെ അനുമതി നല്‍കിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ചീഫ് ഫോറസ്‌റ്റ് കണ്‍സര്‍വേറ്റീവ് ഓഫിസറായിരുന്നു അനുമതി നല്‍കിയത്. എന്നാല്‍ വകുപ്പ് മന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ ഇക്കാര്യം അറിഞ്ഞിട്ടില്ല എന്നാണ് സർക്കാർ പറയുന്നത്.
Read Also: കോന്നിയിൽ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയില്‍