കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് അജാനൂർ മീൻപിടുത്ത തുറമുഖം വിശദ പദ്ധതി റിപ്പോർട് തുറമുഖ എഞ്ചിനീയറിംഗ് വിഭാഗം സർക്കാറിന് സമർപ്പിച്ചു. 101.33 കോടി രൂപയാണ് ഹാർബറിന് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കുരുക്കിൽപെട്ട് വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ പദ്ധതിക്ക് ഇപ്പോഴാണ് ജീവൻ വച്ചത്. കഴിഞ്ഞ ജൂലൈ 27ന് മന്ത്രി സജി ചെറിയാൻ സ്‌ഥലം സന്ദർശിച്ചിരുന്നു.
അഴിമുഖത്ത് ബ്രേക്ക് വാട്ടർ സംവിധാനം (75 കോടി) , മണൽ നീക്കം ചെയ്യലും ബണ്ട് നിർമാണവും (7.65 കോടി), മൽസ്യം ലേലം ചെയ്യുന്ന ഹാളും മറ്റ് അനുബന്ധ സംവിധാനങ്ങളും (7.01 കോടി), വിശ്രമമുറി, കാന്റീൻ, ലോക്കർ, ഗിയർ ഷെഡ് തുടങ്ങിയവ (2.37 കോടി), പാർശ്വഭിത്തി, ചുറ്റുമതിൽ (1.85 കോടി) തുടങ്ങിയ നിർമാണം കൂടി തുറമുഖത്തിന്റെ ഭാഗമായി വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Read Also: ഇരുചക്ര വാഹനങ്ങളുടെ ശബ്‌ദം മാറ്റൽ; ഇന്ന് പ്രത്യേക പരിശോധന