കൊച്ചി: കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിൻവലിച്ചതോടെ കേരളത്തിൽ നിന്നുൾപ്പടെ നിരവധി ആളുകളാണ് കുവൈറ്റിൽ എത്തുന്നത്. എന്നാൽ കൊച്ചിയിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാനയാത്രയുടെ നിരക്കാണ് ഇപ്പോൾ അതിശയിപ്പിക്കുന്നത്. ഈ മാസം 9ആം തീയതിലേക്കുള്ള യാത്രക്ക് ജസീല എയർവേയ്‌സിന്റെ വെബ്‌സൈറ്റിൽ ഇന്നലെ ഈടാക്കിയത് 2,42,308 രൂപയാണ്.
21ആം തീയതിയാണ് താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുള്ളത്. 1,27,808 രൂപയാണ് അന്നത്തെ നിരക്ക്. നിലവിൽ ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് നേരിട്ടുള്ള സർവീസുകൾക്ക് അനുമതി ആയെങ്കിലും ജസീറ ഒഴികെയുള്ള വിമാന കമ്പനികളൊന്നും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാത്തതാണ് ഇത്രയധികം ഉയർന്ന തുക ഈടാക്കാൻ കാരണം.
സാധാരണയായി കേരളത്തിൽ നിന്നും കുവൈറ്റിലേക്കുള്ള വിമാന സർവീസുകൾക്ക് 15,000 രൂപയാണ് നിരക്ക് ഉണ്ടായിരുന്നത്. തിരക്കേറിയ കാലത്ത് പോലും ഇത് 32,000 രൂപക്ക് മുകളിൽ എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കൊച്ചിയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യാൻ യാത്രക്കാർ 2 ലക്ഷത്തിന് മുകളിലുള്ള തുക ടിക്കറ്റിന് നൽകേണ്ടി വരുന്നത്.
Read also: വ്യാജ ആധാർ, ഡ്രൈവിങ് ലൈസൻസ് നിർമാണം; രണ്ടുപേർ പിടിയിൽ