കണ്ണൂർ: ജില്ലയിലെ പാനൂരിൽ മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതി ഷിജുവിനെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്‌തു. ജില്ലാ ജഡ്‌ജി ജോബിൻ സെബാസ്‌റ്റിനാണ് തലശ്ശേരി കോടതിയിലെ ജീവനക്കാരനായ കെപി ഷിജുവിനെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ അറസ്‌റ്റിലായ ഷിജു ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
കഴിഞ്ഞ ആഴ്‌ചയാണ് ഷിജു തന്റെ ഭാര്യ സോനയെയും മകൾ അൻവിതയെയും പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്. തുടർന്ന് സോനയെ നാട്ടുകാർ ചേർന്ന് രക്ഷിക്കുകയായിരുന്നു. എന്നാൽ മകളെ പുഴയിൽ നിന്നും കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സംഭവ ശേഷം സ്‌ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഷിജു പിറ്റേ ദിവസം ഉച്ചയോടെ മട്ടന്നൂരില്‍ നിന്നാണ് പിടിയിലായത്.
Read also: ‘എസ്‌വി പ്രദീപിന്റെ മരണത്തിൽ ചാനൽ മേധാവിയുടെ പങ്ക് അന്വേഷിക്കണം’; സത്യവാങ്മൂലം