കുവൈറ്റ്: കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കാൻ ഒരുങ്ങി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിലെയും, പ്രതിരോധ മന്ത്രാലയത്തിലെയും ഓഫീസ് ജോലികൾ സ്വദേശിവൽക്കരിക്കാനാണ് നിലവിൽ അധികൃതർ ആലോചിക്കുന്നത്.
അഡ്മിനിസ്ട്രേറ്റീവ്, സെക്രട്ടേറിയൽ, ഓഫീസ് ഡോക്യുമെന്റേഷൻ സ്വഭാവമുള്ള ജോലികളാണ് സ്വദേശിവൽക്കരിക്കുക. ഇന്റർമീഡിയറ്റ് അല്ലെങ്കിൽ പ്രൈമറി വിദ്യാഭ്യാസമുള്ള സ്വദേശികൾ, വിരമിച്ച സിവിലിയൻമാർ, കുവൈറ്റിൽ ജനിച്ചവരോ 1965ലെ സെൻസസ് പ്രകാരം രാജ്യത്ത് താമസിക്കുന്നവരോ ആയ പൗരത്വമില്ലാത്തവർ എന്നിവരെയാണ് ഈ ജോലികളിലേക്ക് പരിഗണിക്കുന്നത്. ഇരു മന്ത്രാലയങ്ങളിലെയും രഹസ്യസ്വഭാവം കണക്കിലെടുത്താണ് സ്വദേശിവൽക്കരണം നടപ്പാക്കാൻ ആലോചിക്കുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.
Read also: സിഐ മർദ്ദിച്ച സംഭവം; ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു