സിഐ മർദ്ദിച്ച സംഭവം; ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു

By Trainee Reporter, Malabar News
accused-of-buying-mango-without-paying; Relocated The policeman moved
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ റോഡ് പണിക്കെത്തിയ സ്‌ത്രീയെയും യുവാവിനെയും കോഴിക്കോട് നല്ലളം സിഐ മർദ്ദിച്ച സംഭവത്തിൽ ജില്ലാ പോലീസ് മേധാവി റിപ്പോർട് സമർപ്പിച്ചു. ഉത്തരമേഖലാ ഐജിക്കാണ് റിപ്പോർട് നൽകിയത്. സംഭവത്തിൽ കോഴിക്കോട് നല്ലളം സിഐയും അട്ടപ്പാടി സ്വദേശിയുമായ കൃഷ്‌ണനെതിരെ അഗളി പോലീസ് കേസെടുത്തിരുന്നു.

റോഡ് പണിക്കായി എത്തിയ തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശിനി മരതകത്തിനും തൊടുപുഴ സ്വദേശി അലക്‌സിനുമാണ് മർദ്ദനമേറ്റത്. ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. റോഡ് പണി കഴിഞ്ഞു താൽക്കാലിക താമസ സ്‌ഥലത്ത്‌ പാർക്ക് ചെയ്‌ത ലോറിയിൽ വിശ്രമിക്കുകയായിരുന്നു അലക്‌സ്. ഈ സമയം അഗളി ഭാഗത്തേക്ക് പോവുകയായിരുന്ന സിഐ കൃഷ്‌ണൻ ലോറി കണ്ടതും വാഹനം നിർത്തി.

മദ്യലഹരിയിൽ സിഐ അലക്‌സിനെ അസഭ്യ വാക്കുകൾ പറയുകയും തുടർന്ന് മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് അലക്‌സിന്റെ പരാതി. അലക്‌സിനൊപ്പം ഉണ്ടായിരുന്ന ടാറിങ് തൊഴിലാളി മരതകത്തെയും സിഐ മദ്യലഹരിയിൽ മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ടോർച്ചുകൊണ്ട് അടിയേറ്റത്തിന്റെ പാടുകൾ ഇവരുടെ മുഖത്തുണ്ട്.

Most Read: വിഷുക്കൈനീട്ടം; രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE