കുവൈറ്റ്: റമദാനിൽ ഇഫ്‌താർ സംഗമത്തിന് അനുമതി നൽകി കുവൈറ്റ് ആരോഗ്യ മന്ത്രാലയം. കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതിനെ തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 2 വർഷവും കോവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റിൽ സമൂഹ നോമ്പുതുറ ഉണ്ടായിരുന്നില്ല.
കോവിഡ് വ്യാപനത്തിൽ കുറവ് ഉണ്ടായതോടെ രാജ്യത്തെ ആരോഗ്യ സ്‌ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് അനുമതി നൽകാൻ തീരുമാനിച്ചതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അണ്ടർസെക്രട്ടറി ഡോ. ബുതൈന അൽ മുദാഫ് വ്യക്‌തമാക്കി. കൂടാതെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിലെ ആരോഗ്യസ്‌ഥിതി നിരീക്ഷിച്ച് യഥാസമയം ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also: 12-14 വയസ് വരെയുള്ള കുട്ടികളുടെ വാക്‌സിനേഷൻ; മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം