രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ; ഡ്രില്ലിങ് യന്ത്രം എടുത്തുമാറ്റിയെന്ന് മുഖ്യമന്ത്രി

By Trainee Reporter, Malabar News
Uttarakhand Tunnel Collapse
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യത്തിൽ നേരിയ പ്രതീക്ഷ. കുഴലിനുള്ളിൽ കുടുങ്ങിയ അമേരിക്കൻ നിർമിത ഡ്രില്ലിങ് യന്ത്രം പൂർണമായും എടുത്തുമാറ്റിയതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ഡ്രില്ലിങ് യന്ത്രം കുടുങ്ങിക്കിടന്നത് രക്ഷാദൗത്യത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.

തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം 16ആം ദിവസവും തുടരുകയാണ്. അവശിഷ്‌ടങ്ങൾക്ക് ഉള്ളിലൂടെ രക്ഷാ കുഴൽ കടത്തിവിടാനാണ് ശ്രമം നടക്കുന്നത്. ദൗത്യ സംഘം കുഴലിനുള്ളിലേക്ക് നുഴഞ്ഞുകയറി അവശിഷ്‌ടങ്ങൾക്ക് ഇടയിലെ ഇരുമ്പ്, സ്‌റ്റീൽ പാളികൾ നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. തടസമില്ലാതെ ഇത് തുടർന്നാൽ ഇന്ന് രാത്രിയോടെ കുഴൽ തൊഴിലാളികളിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

അതിനിടെയാണ്, മറ്റൊരു മാർഗമെന്ന നിലയിൽ മലയുടെ മുകളിൽ നിന്ന് തുരന്നിറങ്ങിയുള്ള വെർട്ടിക്കൽ ഡ്രില്ലിങ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഒരുമണിക്കൂറിൽ അഞ്ചുമീറ്റർ ആഴത്തിലാണ് ഡ്രില്ലിങ് പുരോഗമിക്കുന്നത്. നിലവിൽ തുരക്കുന്ന ഭാഗങ്ങളിൽ മണ്ണായത് കൊണ്ടാണ് വേഗത്തിൽ ഡ്രില്ലിങ് നടക്കുന്നത്. പാറയുള്ള ഭാഗത്തേക്ക് വരുമ്പോൾ ഡ്രില്ലിങ് വൈകും.

Most Read| നൂറനാട് വീണ്ടും മലയിടിച്ചു മണ്ണെടുപ്പ്; പ്രതിഷേധവുമായി നാട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE