തൃശൂര്‍ : തൃശൂരില്‍ എസ്എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി എം കെ മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നു. കഴിഞ്ഞ 36 വര്‍ഷങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ് എം കെ മുകുന്ദന്‍. ഇപ്പോള്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായി പ്രവര്‍ത്തിക്കുകയായിരുന്നു. കൊച്ചനിയന്‍ കൊലക്കേസില്‍ കോടതി വെറുതെ വിട്ടയാളാണ് മുകുന്ദന്‍ എന്ന കാരണത്താലാണ് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുന്നതെന്നാണ് സിപിഎമ്മിന്റെ വിശദീകരണം.
ഏറെനാളുകളായി തുടരുന്ന കോണ്‍ഗ്രസ് നേതൃത്വമായുള്ള അഭിപ്രായ ഭിന്നതയാണ് സിപിഎമ്മില്‍ ചേരാനുള്ള കാരണം. കൗണ്‍സിലര്‍ പദവി രാജി വച്ചാണ് മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. നാല് തവണ കൗണ്‍സിലര്‍ ആയി പ്രവര്‍ത്തിച്ച മുകുന്ദന്‍ തൃശൂര്‍ കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായിരുന്നു.
കൊച്ചനിയന്‍ കൊലക്കേസ് നടന്നത് 1992 ഫെബ്രുവരി 29 നാണ്. തൃശൂരില്‍ എസ്എഫ്‌ഐ നേതാവായിരുന്ന കൊച്ചനിയനെപി 4 കെഎസ്‌യു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് അന്ന് കൊലപ്പെടുത്തിയത്. കേസിലെ രണ്ടാം പ്രതി ആയിരുന്നു എം കെ മുകുന്ദന്‍. ഒന്നാം പ്രതി ആയിരുന്ന എംഎസ് അനില്‍ കുമാറിനെ കോടതി ശിക്ഷിച്ചിരുന്നു. നീണ്ട 36 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചാണ് മുകുന്ദന്‍ സിപിഎമ്മില്‍ ചേര്‍ന്നത്. എന്നാല്‍ കൊച്ചനിയന്‍ കേസിലെ പ്രതിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതിന് രൂക്ഷമായ അഭിപ്രായ ഭിന്നതകള്‍ പാര്‍ട്ടിക്കുള്ളില്‍ അരങ്ങേറുന്നുണ്ട്.
Read also : മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ് രാജസ്‌ഥാൻ റോയൽസ്