ജമൈക്ക: വിരമിക്കല്‍ പ്രഖ്യാപനവുമായി വെസ്‌റ്റ് ഇന്‍ഡീസ് ബാറ്റ്സ്‍മാൻ മര്‍ലോണ്‍ സാമുവല്‍സ്. എന്നും വിവാദങ്ങളുടെ തോഴനായിരുന്ന വെസ്‌റ്റ് ഇന്‍ഡീസിന്റെ ഈ മുന്‍ ഓള്‍റൗണ്ടര്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. വിന്‍ഡീസ് ബാറ്റ്സ്‍മാന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് വെസ്‌റ്റ് ഇന്‍ഡീസ് ചീഫ് എക്‌സിക്യൂട്ടീവ് ജോണി ഗ്രേവ് സ്‌ഥിരീകരിച്ചു.
വിന്‍ഡീസ് ടി-20 ലോകകപ്പ് ഫൈനലില്‍ എത്തിയ രണ്ട് വട്ടവും സാമുവല്‍സ് ആയിരുന്നു ടോപ് സ്‌കോറര്‍. കരിയറില്‍ ഉടനീളം മാന്യമായ ബാറ്റിങ് ശരാശരി നിലനിര്‍ത്തിയ സാമുവല്‍സ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വിന്‍ഡീസിന്റെ പ്രധാന താരമായിരുന്നു. 2018ലാണ് വിന്‍ഡീസ് ദേശീയ ടീമിന് വേണ്ടി സാമുവല്‍സ് അവസാനമായി കളിച്ചത്. ബംഗ്‌ളാദേശിനെതിരെ ആയിരുന്നു മല്‍സരം.
2000ലായിരുന്നു വിന്‍ഡീസ് ടീമിന് വേണ്ടിയുള്ള മര്‍ലോണ്‍ സാമുവല്‍സിന്റെ അരങ്ങേറ്റം.ഇതുവരെയായി 71 ടെസ്‌റ്റുകളും 207 ഏകദിനങ്ങളും 67 ടി-20യും വിന്‍ഡിസിന് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട് . മൂന്ന് ഫോര്‍മാറ്റുകളിലുമായി 10000ല്‍ അധികം റണ്‍സാണ് സാമുവല്‍സ് അടിച്ചെടുത്തത്.
260 റണ്‍സാണ് ടെസ്‌റ്റിലെ സാമുവല്‍സിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 133 ഉം ടി-20യില്‍ 89 റണ്‍സുമാണ് ഇദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മാത്രവുമല്ല മികച്ച സ്‌പിന്നര്‍ കൂടിയായ സാമുവല്‍സ് 152 വിക്കറ്റും ഇതുവരെയായി വീഴ്‌ത്തിയിട്ടുണ്ട്.
പുനെ വാരിയേഴ്സ്, ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്, മെല്‍ബണ്‍ റെനഗേഡ്സ്, പെഷവാര്‍ സല്‍മി എന്നിവക്ക് വേണ്ടിയും സാമുവല്‍സ് കളിച്ചിട്ടുണ്ട്.
Read Also: ‘ഇസാക്കിന്റെ ഇതിഹാസം’ മലയാളത്തിലെ ആദ്യ ഒടിടി സംരംഭമായ നീസ്ട്രീമില്‍